നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അല്ലയോ, ഇന്ത്യന് ഭരണമാന്യപുംഗവന്മാരേ, ഗസ്സയുടെ നിലവിളി ലോകമാകെ നിറയുമ്പോഴും നിങ്ങള്ക്കെങ്ങനെയാണ് നിഷ്പക്ഷതയെക്കുറിച്ചുള്ള ഒതളങ്ങവര്ത്തമാനങ്ങള്ക്കിടയില് ഇവ്വിധം നിര്വികാരമായി സ്വയം ചീഞ്ഞഴുകാന് കഴിയുന്നത്?.



രാഷ്ട്രീയ സയണിസത്തിന്െറ പെട്ടെന്നുള്ള വളര്ച്ചക്ക് നിമിത്തമായത്ആല്ഫ്രഡ് ഡ്രൈഫസ്സംഭവമാണ്. സാമ്രാജ്യത്വത്തിന്െറ ഒരു രാഷ്ട്രീയ അജണ്ടയാണ് അതുവഴി നടപ്പാക്കപ്പെട്ടത്. ഫ്രാന്സിലെ പട്ടാള ഓഫിസറായിരുന്ന ആല്ഫ്രഡ് ഡ്രൈഫസ്, ഫ്രാന്സിന്െറ രഹസ്യം ജര്മനിക്ക് ചോര്ത്തിക്കൊടുത്തതിന്െറ പേരിലാണ്, 1893ല്‍ ‘കുറ്റാരോപണംനേരിട്ടത്. ‘ചോറ് ഫ്രാന്സിലും കൂറ് ജര്മനിയിലുംഎന്നതിനപ്പുറംജൂതരെ വിശ്വസിക്കാന്കൊള്ളില്ളെന്ന ന്യൂനപക്ഷവിരുദ്ധവര്ഗീയതയാണ്, പ്രബുദ്ധ ഫ്രാന്സില്കത്തിപ്പടര്ന്നത്. 1894ല്ഡ്രൈഫസിനെ കോര്ട്ട്മാര്ഷല്ചെയ്തു. സൈനികകോടതിയുടെ വിധി നടപ്പാക്കിയത്, ഫ്രഞ്ച് മിലിട്ടറി അക്കാദമിയുടെ മുറ്റത്ത് സൈന്യത്തോടൊപ്പം ആയിരങ്ങളെ സാക്ഷിനിര്ത്തി അത്യന്തം നാടകീയമായിട്ടായിരുന്നു. ഡ്രൈഫസിന്െറ യൂനിഫോം വലിച്ചുകീറിയും മെഡലുകള്പൊട്ടിച്ചെറിഞ്ഞും വാള്മുറിച്ചും, ചാട്ടകൊണ്ടടിച്ചുമാണ് ശിക്ഷ നടപ്പാക്കിയത്. ഓരോ അടിയേല്ക്കുമ്പോഴും, ഫ്രാന്സ് വിജയിക്കട്ടെ എന്നാവര്ത്തിക്കുകയായിരുന്നുനിരപരാധിയായഡ്രൈഫസ്! രാജ്യതാല്പര്യമായിരുന്നില്ല, വംശീയ വൈരമായിരുന്നു അന്ന് ഫ്രാന്സിലെ ഭരണവര്ഗത്തെ നയിച്ചത്. 1896ല്തന്നെ ഫ്രഞ്ച് സൈനിക ഇന്റലിജന്സിന്െറ പുതിയ മേധാവി കേണല്പിക്കാര്ട്ട് ഡ്രൈഫസ് നിരപരാധിയാണെന്ന് കണ്ടത്തെി റിപ്പോര്ട്ട് ചെയ്തെങ്കിലും ഡ്രൈഫസിനെ തിരിച്ചെടുക്കുന്നതിനു പകരം, പിക്കാര്ട്ടിനെ തുനീഷ്യയിലേക്ക് സ്ഥലംമാറ്റം നല്കി ശിക്ഷിക്കുകയാണുണ്ടായത്! എന്നാല്‍, ഇക്കാര്യംമാധ്യമങ്ങള്വഴി പുറംലോകം അറിയുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തപ്പോള്‍, സര്ക്കാറിന് സ്വന്തം നിലപാടില്മാറ്റം വരുത്തേണ്ടി വന്നു. യഥാര് പ്രതികളായ കേണല്ഹെന്റി കുറ്റം സമ്മതിക്കുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും അദ്ദേഹത്തിന്െറ കൂട്ടാളി മേജര്എസ്റ്റര്ഹാസി ഇംഗ്ളണ്ടിലേക്ക് ഒളിച്ചോടുകയും ചെയ്തു.
എമിലിസോളയും വാള്ട്ടര്പേറ്ററും ഭരണകൂടത്തിന്െറ വംശവെറിക്കെതിരെയുള്ള പോരാട്ടത്തില്അണിചേര്ന്നു. 1898ല്‍, ‘ഞാന്കുറ്റപ്പെടുത്തുന്നുഎന്ന പേരില്വംശവെറിക്കെതിരെ എമിലിസോള എഴുതിയ പ്രബന്ധം അധികാരശക്തികളെ പ്രകോപിപ്പിച്ചു. ജയില്ശിക്ഷയില്നിന്ന് രക്ഷപ്പെടാന്എമിലിസോളക്ക് ഇംഗ്ളണ്ടിലേക്ക് ഒളിച്ചോടേണ്ടിവന്നു. എങ്കിലും പ്രബന്ധം എഴുതിക്കഴിഞ്ഞ് നൂറുകൊല്ലം പിന്നിട്ടപ്പോള്‍ ‘ലാകോറിക്സ് (Lacorix) എന്ന കത്തോലിക്കാപത്രം, അന്ന് ആല്ഫ്രഡ് ഡ്രൈഫസിനെ എതിര്ത്ത് എഡിറ്റോറിയലെഴുതിയതിന് മാപ്പുപറഞ്ഞു!
ഡ്രൈഫസിന്െറ വിചാരണ റിപ്പോര്ട്ട്് ചെയ്യാന്വന്ന തിയോര്ഡര്ഹെര്സല്എന്ന ആസ്ട്രിയന്പത്രപ്രവര്ത്തകനാണ്, വിചാരണയിലെ വംശവെറിയില്സങ്കടപ്പെട്ടും, അതേസമയം അധിനിവേശയുക്തിയില്ഉന്മത്തനായും ജൂതര്ക്ക് രക്ഷവേണമെങ്കില്അവര്ക്കൊരു രാഷ്ട്രം സ്വന്തമായി വേണമെന്ന ആശയം അവതരിപ്പിക്കുന്നത്. അങ്ങനെയാണ് 1896ല്അദ്ദേഹംജൂതരാഷ്ട്രംഎന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിന്െറ തുടര്ച്ചയിലാണ്, 1897ല്ലോക സയണിസ്റ്റ് കോണ്ഫറന്സ് സ്വിറ്റ്സര്ലന്ഡിലെ ബാസലില്ചേരുന്നതും, ജൂതര്ക്കൊരു രാജ്യം എന്ന ആശയം ആവിഷ്കരിക്കുന്നതും! യൂറോപ്പിന്െറ ജൂതപീഡനത്തോടുള്ള ശരിയായ പ്രതിഷേധവും യൂറോപ്പിന്െറതന്നെ അധിനിവേശ യുക്തിയുടെ തെറ്റായ പ്രയോഗവുമാണ്, ഒടുവില്ഇസ്രായേല്എന്ന രാഷ്ട്രപിറവിയിലേക്ക് നയിച്ചത്! 1903ല്ബ്രിട്ടന്‍ ‘ഉഗാണ്ടചൂണ്ടിക്കാട്ടുമ്പോഴും 1917ല്ബാല്ഫര്പ്രഖ്യാപനത്തിലൂടെ ഫലസ്തീന്നിര്ദേശിക്കുമ്പോഴും, 1947 നവംബറില്ഐക്യരാഷ്ട്രസഭവിജനപദ്ധതിആവിഷ്കരിക്കുമ്പോഴും, 1948 മേയ് 15ന് ഇസ്രായേല്നിലവില്വരുമ്പോഴും, അധിനിവേശശക്തികള്കാണാതിരുന്നത്, ഉഗാണ്ടയിലും ഫലസ്തീനിലും എത്രയോ സഹസ്രാബ്ദങ്ങളായി മനുഷ്യര്താമസിക്കുന്നുണ്ടെന്ന സത്യമാണ്. ലോകത്തിലെ ഭീകരമായ കൂട്ടക്കൊലകളില്ഒന്നായി ചരിത്രം തിരിച്ചറിഞ്ഞദയിര്യാസീന്കൂട്ടക്കൊലയിലൊഴുക്കിയ ചോരയിലാണ് ഇസ്രായേല്നിലവില്വന്നത്. അതിന് നേതൃത്വം നല്കിയ മെനാച്ചിന്ബഗിനാണ്, 1978ല്സമാധാനത്തിനുള്ള നൊബേല്സമ്മാനം ലഭിച്ചത്. ഇത്രയേറെ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്ബെഗിന്പറഞ്ഞത്, അത് ചെയ്തില്ളെങ്കില്ഇസ്രായേല്രാഷ്ട്രം നിലവില്വരില്ലായിരുന്നുവെന്നാണ്! ഇവര്ഗസ്സയില്ഈവിധം കൂട്ടക്കുരുതികള്തുടരുന്നതും ഇസ്രായേല്നിലനില്ക്കാനാണ്. നൊബേലിനും മുകളില്ഇസ്രായേല്പ്രധാനമന്ത്രി ബിന്യമിന്നെതന്യാഹുവിന് കൊടുക്കാനുണ്ടാവുമോ വേറെ വല്ല അവാര്ഡുകള്‍!
ഗസ്സയില്ഇസ്രായേല്നിര്വഹിക്കുന്നത് മനുഷ്യക്കുരുതിയാണ്. നീതിയുടെ നെഞ്ചിലേക്കാണവര്നിറയൊഴിക്കുന്നത്. ഒരധിനിവേശശക്തി സാധാരണ മനുഷ്യര്ക്കുനേരെ അഴിച്ചുവിട്ട സായുധാക്രമണങ്ങള്ക്കുമുന്നില്ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും സ്തംഭിച്ചുനില്ക്കുകയാണ്. സാമ്രാജ്യത്വത്തിന്െറ കാര്യപരിപാടികളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്ഗസ്സയിലെ കൂട്ടക്കുരുതിയെ വെറുമൊരുഇസ്രായേല്‍-ഫലസ്തീന്പ്രശ്നമായി വെട്ടിച്ചുരുക്കുകയാണ്. സത്യത്തില്‍, 1948 മേയ് 15 മുതല്ജനാധിപത്യശക്തികള്നേരിടുന്നത് ഇസ്രായേല്സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. അതിനെഫലസ്തീന്പ്രശ്നമെന്നുംഇസ്രായേല്‍-ഫലസ്തീന്പ്രശ്നമെന്നുംവിളിക്കുന്നത്, ചരിത്രനിഷേധമായിരിക്കും. 1948 മേയ് 15 ഇസ്രായേലിന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുമ്പോള്അന്നേദിവസം ഫലസ്തീന്കാര്ക്ക്മഹാദുരന്തംഎന്ന അര്ഥത്തില്‍ ‘നക്ബയാണ്. സ്വന്തം നാടും വീടും സ്വത്തും സംസ്കാരവും കവര്ന്നെടുക്കപ്പെട്ടതിന്െറ സങ്കടമാണവര്ക്ക് ജീവിച്ചുതീര്ക്കേണ്ടിവരുന്നത്.
അവര്ക്ക് നഷ്ടപ്പെട്ടത് നിറമുള്ള സ്വന്തം ഭൂതകാലംമാത്രമല്ല, നിറംകെടുന്ന വര്ത്തമാനകാലവുമാണ്. എത്രയെത്രയോ നിനവുകളില്നിന്ന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കിനാവുകളില്നിന്നുമവര്നിരന്തരം നാടുകടത്തപ്പെടുകയാണ്. സത്യമായും സ്വന്തം രാജ്യത്ത് പ്രവാസികളായവരുടെ വേദനകളാണവര്‍, പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ്, മുറിവില്മരന്നുപുരട്ടുന്നതിനു പകരം, മുളകരച്ച് തേക്കുന്നതില്ഇസ്രായേല്മത്സരിക്കുന്നത്. സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ വെട്ടിപ്പിടിച്ചുണ്ടാക്കിയ ഒരു രാഷ്ട്രം, തുടര്ന്നും വെട്ടിപ്പിടിത്തങ്ങള്വര്ധിതവീര്യത്തോടെ നടത്തുമ്പോഴും അതിന് തടയിടാന്ലോകജനാധിപത്യത്തിനാവുന്നില്ല.
ഇപ്പോഴുള്ള പ്രശ്നത്തിന്െറ വേരുകള്‍, 1948ലെ ആദ്യ വെട്ടിപ്പിടിത്തത്തിലല്ല, 1967ലെ കുപ്രസിദ്ധമായ ഇസ്രായേലിന്െറആറുദിവസകൂട്ടക്കുരുതിയിലാണ് വേരാഴ്ത്തിയിരിക്കുന്നത്. ഗസ്സയും ഗോലാന്കുന്നും പടിഞ്ഞാറന്കരയും അവര്പിടിച്ചെടുത്തത് ആറ് ദിവസയുദ്ധമെന്നവര്വിളിച്ച, കൂട്ടക്കുരുതിയില്വെച്ചായിരുന്നു. ഗസ്സ അതോടെയാണ് ഭൂമിയിലെ നരകങ്ങളിലൊന്നായത്. ഗസ്സക്കാര്ക്കു മുന്നില്സ്വാതന്ത്ര്യത്തിന്െറ അവസാനത്തെ വാതിലും വലിച്ചടക്കുന്ന ശബ്ദമാണവിടെയും മുഴങ്ങിയത്. അതോടെയൊണ് വിചിത്രമായമതില്വ്യവസായംഇസ്രായേലില്വളരുന്നതും!
സൈമ ബ്രിട്ടന്െറമതില്(The Wall) എന്ന ഡോക്യുസിനിമ, ആവിഷ്കരിക്കുന്നത് ഇസ്രായേല്വികസിപ്പിച്ച മതിലാക്രമണത്തിന്െറ നൃശംസതകളാണ്. ബര്ലിന്മതിലിന്െറ പതനത്തെക്കുറിച്ച് പ്രബന്ധമെഴുതുന്നവര്‍, ലോകത്തിലെഅപ്പാര്ത്തീസ്ഭിത്തിഎന്ന് തിരിച്ചറിഞ്ഞ ഇസ്രായേല്നിര്മിച്ച ഭിത്തിയെക്കുറിച്ച് പ്രസ്താവനപോലും നല്കുന്നില്ല! ഒരു പ്രദേശത്ത്തടവറസ്ഥാപിക്കുന്നതിനുപകരം ഒരു പ്രദേശത്തെയാകെ തടവറയാക്കി മാറ്റുന്നതിനെക്കുറിച്ചവര്നിതാന്തമായ മൗനത്തിലാണ്! ഒരു ജനതയുടെ പോക്കുവരവുകള്ക്കും സ്വപ്നങ്ങള്ക്കും മീതെയാണവര്താഴിട്ടിരിക്കുന്നത്! സങ്കടങ്ങള്പറയാനുള്ള തദ്ദേശീയ ജനതയുടെഭാഷയെക്കൂടിയാണവര്അതുവഴി പൊളിച്ചത്.
പീഡനത്തിന്െറ കൊടിയ പര്യായമായി മാറിയ ഗസ്സയിലാണ്ഇന്തിഫാദഎന്ന ഗംഭീരമായ ഫലസ്തീന്വിമോചനസമരം തുടങ്ങിയത്. ‘ഗസ്സകടലില്മുങ്ങി നശിക്കട്ടെ എന്നത് അന്നുമുതല്അധിനിവേശ ഇസ്രായേലിന്െറ ആഗ്രഹമാണ്. ഇപ്പോഴുള്ള ആക്രമണവും അതിന്െറ തുടര്ച്ചയാണ്. അതോടൊപ്പം റോബര്ട്ട് ഫിസ്ക് വ്യക്തമാക്കിയപോലെ, നേരത്തേ പ്രഖ്യാപിച്ചഐക്യഫലസ്തീന്രൂപവത്കരണം ഇല്ലാതാക്കാനുള്ള ശ്രമവും ഇതിന് പിറകിലുണ്ട്. ഭൂതകാലസമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ നേട്ടങ്ങളെ തകര്ക്കാന്കൂടിയാണ്, ആസൂത്രിതമായ കൂട്ടക്കുരുതിയെന്ന കാര്യമാണ്, സൗകര്യപൂര്വം മുഖ്യധാരാമാധ്യമങ്ങള്പൂഴ്ത്തിവെക്കുന്നത്. 2014 ജൂണ്‍ 12ന് മുമ്പ് ഇസ്രായേല്ക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമാണ്, ഇപ്പോള്ഗസ്സയില്ഇസ്രായേല്നടത്തുന്ന കൂട്ടക്കുരുതിയെന്നുള്ളത് അര്ധസത്യം മാത്രമാണ്. ആശുപത്രികള്‍, വീടുകള്‍, ആരാധനാലയങ്ങള്തുടങ്ങി ഇസ്രായേല്നടത്തുന്ന ആക്രമണം സര് അന്താരാഷ്ട്രയുദ്ധ നിയമങ്ങളുടെയും നിഷേധമാണ്. ലോകം ഇപ്പോഴെങ്കിലും ഇതിനെതിരെ പ്രതികരിക്കുന്നില്ളെങ്കില്‍, മനുഷ്യത്വത്തിലുള്ള അവസാനപ്രതീക്ഷകളാവും നമ്മുടെ കാലഘട്ടത്തിന് നഷ്ടമാവുന്നത്. ഇംഗ്ളണ്ട് ഇംഗ്ളീഷുകാരുടേതെന്നപോലെ, ഫ്രാന്സ് ഫ്രഞ്ചുകാരുടേത് എന്നപോലെ, ഫലസ്തീന്ഫലസ്തീന്കാരുടേതാണെന്ന് പ്രഖ്യാപിച്ച മഹാത്മാ ഗാന്ധിയുടെ നാട്(?) ഒരു കളികാണുന്ന പിരിമുറുക്കം പോലുമില്ലാതെ ഒരു ജനാധിപത്യധ്വംസനത്തിനുമുന്നില്‍, ഇങ്ങനെ നിര്വികാരമായി നോക്കിനില്ക്കരുത്. പഴയ മുറിവുകളില്നിന്ന് ഇപ്പോളൊഴുകുന്നത് ചോരയല്ല, ജീവിതമാണ്! ഫലസ്തീനിലെ ഗസ്സ ഇന്ന് മുറിഞ്ഞ ജീവിതത്തിന്െറ മറ്റൊരു പേരാണ്.

അല്ലയോ, ഇന്ത്യന്ഭരണമാന്യപുംഗവന്മാരേ, ഗസ്സയുടെ നിലവിളി ലോകമാകെ നിറയുമ്പോഴും നിങ്ങള്ക്കെങ്ങനെയാണ് നിഷ്പക്ഷതയെക്കുറിച്ചുള്ള ഒതളങ്ങവര്ത്തമാനങ്ങള്ക്കിടയില്ഇവ്വിധം നിര്വികാരമായി സ്വയം ചീഞ്ഞഴുകാന്കഴിയുന്നത്?.

അഭിപ്രായങ്ങളൊന്നുമില്ല: